ലോകം ഒറ്റയ്ക്ക് കീഴടക്കിയ മലയാളി
കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രനെ അറിയാത്തവർ വിദ്യാഭ്യാസ മേഖലയിൽ വിശേഷിച്ച് ഐ.ടി.രംഗത്ത് തുലോം കുറവായിരിക്കും'.
ക്രിക്കറ്റ് കമന്ററി കേട്ട് ഇംഗ്ലീഷിൽ സ്കിൽ നേടാൻ കഴിയുന്ന ഒരാൾക്ക്
വിദേശത്ത് ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെ ഒരവധിക്കാലത്ത് കാറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനത്തിന് സുഹൃത്തുക്കൾക്കിടയിൽ താൽക്കാലിക അധ്യാപകന്റെ കുപ്പായമിടാൻ *അവസരം* കിട്ടിയപ്പോൾ ആ പരീക്ഷ കൂട്ടുകാർക്കൊപ്പം എഴുതി ക്യാറ്റിൽ ടോപ്പറായിമാറാൻ കഴിയുന്ന ഒരാൾക്ക് ലോകം കീഴടക്കാൻ അധികാരവും ചെങ്കോലും ആവശ്യമില്ല.
വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന പതിരില്ലാത്ത പഴമൊഴിക്ക് ഐ.ടി.യുഗത്തിൽ മൂലധനാധിക്യത്തിന്റെ മാനം കൂടി കൈവന്നിരിക്കുന്നു.
യൂറോപ്യന്മാർക്കും വിദേശികൾക്കും മാത്രം കുത്തകയായിരുന്ന മേഖലയിൽ അവരെയെല്ലാം ഇഛാശക്തികൊണ്ടും അർപ്പണബോധത്തോടെയും കഠിന പ്രയത്നത്തിലൂടെയും തോൽപ്പിച്ച രാജകുമാരന്റെ പേരാണ് ബൈജു രവീന്ദ്രൻ'.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരു കുബേര കുടുംബാംഗമല്ല ബൈജു'
അഴീക്കോട് ഗ്രാമത്തിലെ സാധാ മലയാളം മീഡിയം സ്കൂളിൽ പഠിച്ച് അധ്യാപക ദമ്പതികളുടെ ശിക്ഷണത്തിൽ വളർന്ന് ഒരു എഞ്ചിനീയറാവുക എന്ന സ്വപ്നത്തെ മാത്രം താലോലിച്ചു നടന്ന ബൈജു ,"ചക്ക വീണപ്പോൾ യാദൃശ്ചികമായി കിട്ടിയ മുയലല്ല" , തന്റെ എഡ്യൂക്കേഷൻ ഇൻഡ്രസ് ട്രി .
ശിക്കാരി ശംബു മോഡൽ ഭാഗ്യം കൊണ്ട് ഐ.ടി. രംഗത്ത് അധിപനാകാൻ ആർക്കും ലോകത്ത് ഇന്നേവരെ കഴിഞ്ഞിട്ടുമില്ല.
ആയിരം വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിൽ പഠന പരിശീലനം തുടങ്ങി ചെന്നൈ പൂനെ ബോംബെ എന്നിങ്ങനെ ആഴ്ചയിൽ 9വൻ നഗരങ്ങളിലെ സ്റ്റേഡിയത്തിൽ വെച്ച് ഒറ്റയ്ക്ക് നടത്തിയ ക്ലാസിലൂടെ ബൈജു അധ്യാപന രംഗത്ത് നിറഞ്ഞു നിന്നു
വിദേശഐ.ടി കമ്പനിയിലെ ജോലി രാജി വെച്ച് തിങ്ക് ആന്റ് ലേൺ കമ്പനിയെന്ന പേരിൽ റജിസ്ടർ ചെയ്ത് ബൈജൂ സ് ആപ്പിലൂടെ സ്വന്തമായി വളരാൻ കാണിച്ച ധൈര്യമാണ് ബൈജുവിനെ ബില്യനയറാക്കി മാറ്റിയത്
ഇന്ത്യയിലെ ലക്ഷകണക്കിന് വിദ്യാർത്ഥികൾക്കും അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ജർമനി തുടങ്ങി ലോകത്തെ വിടെയുമുള്ള ദശലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് അവരുടെ പശ്ചാത്തലത്തിൽ രസകരമായി ഐ ടി യിലൂടെ എളുപ്പം പഠിക്കാനുള്ള സംവിധാനം ബൈജൂ സ് ക്രിയേറ്റ് ചെയ്തു.
ഫൈസ് ബുക്ക് മേധാവി സക്കർബർഗ് , അമേരിക്കയിലെ വാൾട്ട് ഡിസ്നി കോർപ്പറേഷൻ, ആഗോള ഇന്റെ നെറ്റ് കമ്പനി നാസ് പേഴ്സ് ,കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ് ബോർഡുമായും എന്നിവരുമായി ബൈജൂ സ് നിeക്ഷപ സമാഹാര കരാർ നടത്തി.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചിലൊന്നായി ബൈജൂ സ് കമ്പനി മാറി.
*ചൈനീസ് മൊബൈൽ ബ്രാൻഡായ ഓപ്പോയിൽ നിന്ന് 1079 കോടി രൂപയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സ്പോൺസർ അവകാശം ഈയിടെ ബൈജൂ സ് കമ്പനി വാങ്ങിയിരിക്കുന്നു.*
അത് വഴി ബൈജൂ സ് കൂടുതൽ പുരോഗതി കൈവരിക്കും.
*ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള എഡ്യൂക്കേഷൻ ടെക് കമ്പനി എന്നാണ് ബൈജൂ സ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നത്*
ഷാറൂഖാനെ ബ്രാന്റ് അംബാസഡറാക്കി ആയിരക്കണക്കിന് ഐ.ടി വിദഗ്തരെ ജോലിക്ക് വെച്ച്
7000 കോടി ആസ്തിയു ളള വിദ്യാഭ്യാസ വ്യവസായസ്ഥാപനമായി
ബൈജൂസിനെ മാറ്റുന്നതിൽ വ്യത്യസ്തനായ ഈ നാട്ടിൻ പുറത്ത് കാരന് വലിയ പങ്കാണുള്ളത്'
മലയാള മനോരമയുടെ 2019 ലെ ന്യൂസ് മേക്കറായി
ബൈജു രവീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്
കയ്യിൽ പൂത്ത കാശുണ്ടായത് കൊണ്ടല്ല.
മെൻറർ, മൊട്ടീവേറ്റർ ഇൻസ്പെയറർ ,മാനേജ്മെന്റ് വിദഗ്ധൻ, ലീഡർ, ഐ ടി വിദഗ്ധൻ, ആസൂത്രികൻ ,പോസറ്റീവ് തിങ്കർ .തന്ത്രജ്ഞൻ .
റോൾ മോഡൽ എന്നീ തലത്തിലെല്ലാം 37 വയസ്സുകാരനായ ഒരു മലയാളി ലോകത്തോളം ഉയർന്നത് കൊണ്ടാണ് .
ബൈജുവിന്റെ വളർ
ച്ചയിൽൽ നമുക്കെല്ലാം അഭിമാനിക്കാം.
ആയിരക്കണക്കിന് രൂപ ചെലവ് വരുന്ന കോഴ്സ് കൊറോണ കാലത്ത് ലോക വിദ്യാർത്ഥികൾക്ക് ബൈജു സൗജന്യമായി നൽകുന്നു.
അടുക്കി പറഞ്ഞാൽ ബൈജു രവീന്ദ്രൻ നമുക്ക് ഒരു പാഠപുസ്തകം മാത്രമല്ല
സർവ്വകലാശാല തന്നെയാണ്.
കെ.കെ.പി അബ്ദുല്ല
13/4/2020


Comments
Post a Comment