Skip to main content

സംഘി സഖാവ

സംഘി സഖാവ് സംബന്ധവും മുസ്ലിം സ്വത്വവും കെ.കെ.പി.അബ്ദുല്ല ഇന്ത്യൻ ഭരണഘടനയിൽ ഇഷ്ടമുള്ള മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും എല്ലാ പൗരനും സ്വാതന്ത്ര്യമുണ്ടെന്ന് മാലികാവകാശത്തിന്റെ 25ാം വകുപ്പിൽ എഴുതി വെച്ചിരുന്നു. മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൂടി അവകാശമായി തന്നെ കൂട്ടിച്ചേർക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ഭരണഘടനാ ശില്പികളോട് ആവശ്യപ്പെടുകയും അവരത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ചർച്ചാവേളയിൽ കമ്യൂണിസ്റ്റു പാർട്ടി ഇതിനെ ശക്തമായി ചോദ്യം ചെയ്തു. ലോകത്തൊരിടത്തും ഭരണഘടനയിൽ ഇങ്ങനെ ഒരു പരാമർശമില്ലെന്നും നിർബന്ധിത മതപരിവർത്തനത്തിന് വഴി തുറക്കലാണെന്നും കമ്യൂണിസ്റ്റു നേതാക്കൾ വാദിച്ചിരുന്നുവെങ്കിലും നെഹ്റുവും അംബേദ്കറും അടങ്ങിയ മത നിരപേക്ഷ മനസ്സിന് മുന്നിൽ സി.പി.എം ന് മുട്ടുമടക്കേണ്ടി വന്നു. മുസ്ലിം നേതാക്കളുടെ ദീർഘവീക്ഷണവും ഇടപെടലും ഉണ്ടായിരുന്നില്ലെങ്കിൽ മത വിഷയത്തിൽ ഇന്ന് നിയമത്തിന്റെ പരിരക്ഷ ന്യൂനപക്ഷങ്ങൾക്ക് അപ്രാപ്യമായിരിക്കും. മതേതര ബഹുസ്വര വൈജാത്യ ഇന്ത്യ എന്ന വ്യതിരിക്തതയെ ഏകശിലാ മതാധിപത്യത്തിലേക്ക് പിടിച്ചു കെട്ടാൻ സംഘികൾ കിണഞ്ഞു പരിശ്രമിക്കുന്ന കലികാലത്താണ് നാം ജീവിക്കുന്നത്. മറുവശത്ത് കമ്യൂണിസ്റ്റുകളുടെ അൾട്രാ സെക്യുലർ നാസ്തികദർശനവും നിലകൊള്ളുന്നു. എന്നാൽ സംഘികൾക്ക് മുസ്ലിംകളെ അടിക്കാനുള്ള ആയുധമാണ് എപ്പോഴും കമ്യൂണിസം നൽകി കൊണ്ടിരിക്കുന്നത്. കമ്യൂണിസത്തിന്റെ മത വന്ധീകരണ യജ്ഞം ഇസ്ലാം വെറുപ്പിലും എതിർപ്പിലും മാത്രം പരിമിതപ്പെടുന്നതിനാൽ കമ്യൂണിസ്റ്റു പാർട്ടിയുടെ അജണ്ടകൾ സംഘികൾക്ക് പാൽ പായസമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് കേരളത്തിലെ നാസ്തികർ ഒരേ സമയം സംഘിയും സഖാവുമായി പ്രത്യക്ഷപ്പെടുന്നു. ജബ്രകൾക്കും ജാമിതാ ജസ്ല മാടശ്ശേരി മാർക്കും സംഘികളും സഖാക്കളും മത്സരിച്ചു കൊണ്ടാണ് സർവ്വ പിന്തുണയും നൽകി കൊണ്ടിരിക്കുന്നത്. മുസ്‌ലിം അപര വൽക്കരണത്തിൽ കമ്യൂണിസ്റ്റു പാർട്ടി തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുയാണ്. സംഘി സഖാ സംബന്ധത്തിന്റെ സാദ്ധ്യതകളുടെ വാതായനകൾ ഇവിടെയാണ് തുറക്കപ്പെടുന്നത്. ശരീഅത്തിനെ വെല്ലുവിളിച്ച് സമരോത്സുകരായ ആദ്യത്തെ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയായിരുന്നു. ശരീഅത്ത് വിരുദ്ധ കാമ്പയിൻ ഇസ്ലാം വെറിയുടെ പ്രകടനപത്രികയായിരുന്നു. ഇം.എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ പടപ്പുറപ്പാടിനെ സ്വത്വ രാഷ്ട്രീയത്തിന്റെ കുടക്കീഴിൽ നിന്നുകൊണ്ടാണ് സമുദായം പ്രതിരോധിച്ചത്. അന്നും സംഘികൾക്ക് മാതൃകയായത് കമ്യൂണിസ്റ്റു പാർട്ടി തന്നെയായിരുന്നു. സൽമാൻ റുഷ്ദിയുടെ ചെകുത്താന്റെ വചനങ്ങൾ എന്ന നബിനിന്ദാ ഗ്രന്ഥം മുസ്ലിം മനസ്സിനെ വൃണപ്പെടുത്തുന്നതിനാലും അതുണ്ടാക്കുന്ന സ്പർദ്ദ കണക്കിലെടുത്തും കോൺഗ്രസ് സർക്കാർ ആ പുസ്തകം ഇന്ത്യയിൽ ബാൻ ചെയ്തു. അന്നും കമ്യൂണിസ്റ്റു പാർട്ടിയുടെ സംഘി മനസ്സ് സട കുടഞ്ഞ് പാർലമെന്റിൽ ഗർജിച്ചു. ആവിഷ്കാര സ്വാതന്ത്ര്യവും സാഹിത്യ മേന്മയും പറഞ്ഞു കൊണ്ടാണ് പാർട്ടി നേതാക്കൾ പുസ്തകത്തിന്റെ വിലക്കിനെതിരെ ഉറഞ്ഞുതുള്ളിയത്. പ്രസ്തുത പുസ്തകം തലയിൽ ചുമക്കേണ്ട യാതൊരു ബാദ്ധ്യതയും സി.പി.എം ന് വാസ്തവത്തിൽ ഉണ്ടായിരുന്നില്ല. മതേതര മനസാക്ഷിയെ വെല്ലുവിളിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി റുഷ്ദി കൃതിക്ക് വേണ്ടി ഭാരത് ബന്ദ് തന്നെയും സംഘടിപ്പിക്കുന്ന കാഴ്ചയും നാം കണ്ടു. അന്നും കാവി പ്രതിനിധിയായി വേഷം കെട്ടാൻ സി.പി.എം പാർട്ടി മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. സി.പി.എം ന്റെ സാഹിത്യ പ്രതിബദ്ധതയും ആവിഷ്കാര സ്വാതന്ത്ര്യമുറവിളിയും എത്രമേൽ കപടമായിരുന്നുവെന്ന് പിന്നീട് കാലം പലവട്ടം തെളിയിച്ചു. പെരുമാൾ മുരുകൻ സംഘി ഭീഷണിക്ക് വഴങ്ങി എഴുത്തു നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. അന്ന് ഉണരാത്ത കമ്യൂണിസ്റ്റു സഖാക്കളുടെ ജനാധിപത്യ ബോധം മുസ്ലിം വിഷയത്തിൽ മാത്രമാണ് സമരോത്സുകമാവുന്നത്. എം.എഫ് ഹുസൈൻ എന്ന ശുദ്ധ സെക്യുലർ ചിത്രകാരനെ സൈര്യം കെടുത്തിയ സംഘിധാർഷ്ട്യത്തെ ധൈഷണികമായിട്ടെങ്കിലും പ്രതിരോധിക്കാൻ ജനാധിപത്യത്തിന്റെ കാവലാളുകൾ എന്ന് പറയുന്ന പാർട്ടികൾ മെനക്കെടാതിരുന്നപ്പോഴാണ് ആ ലോകോത്തര കലാകാരന് നാട് വിട്ടു പോവുകയാണെന്ന് പറയേണ്ടി വന്നത്. കർണാടകയിലെ അതുല്യ സാഹിത്യ പ്രതിഭയായ അനന്തമൂർത്തിയെ പോലുള്ളവരെയും സംഘികൾ വെറുതെ വിട്ടിരുന്നില്ല കേന്ദ്ര സർക്കാർ മുമ്പ് നൽകിയ പല പുരസ്കാരങ്ങളും ചിലർ തിരിച്ചു കൊടുത്തു കൊണ്ട് പ്രതിഷേധിക്കേണ്ട ദുരവസ്ഥ വന്നിട്ടു പോലും ഇവിടെ ഈ പാർട്ടി ഹർത്താലോ മൗനജാതയോ പന്തം കൊളുത്തി പ്രകടനം പോലുള്ള കലാപരിപാടികളോ നടത്തിയിരുന്നില്ല. എന്നാൽ ഇതിന്റെ വേറൊരുവശം കൂടി നാം കാണണം. കമ്യൂണിസ്റ്റു പാർട്ടിയെ നിരൂപിച്ചാൽ, താത്വികമായും ആശയപരമായും വിമർശിച്ചാൽ ഉഗ്ര സംഹാരമൂർത്തിയായ സംഘി സ്വഭാവം കമ്യൂണിസ്റ്റു സഖാക്കൾ പുറത്തെടുക്കുക തന്നെ ചെയ്യും. അരുന്ധതി റോയി, എം.എൻ വിജയൻ , പൊക്കുടൻ, സി ആർ നീലകണ്ഠൻ, തുടങ്ങിയ നിരവധി പരിസ്ഥിതി, സാമൂഹ്യ സാംസ്കാരിക, കലാ സാഹിത്യ പ്രതിഭകൾക്ക് സി.പി.എം വക എന്തെല്ലാം ദുരനുഭവങ്ങളാണ് ഏല്ക്കേണ്ടി വന്നത് എന്ന കാര്യവും മറക്കാവതല്ല. സിവിക് ചന്ദ്രന്റെ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തെ ഉത്തരേന്ത്യൻ സംഘി മോഡൽ ആക്രമണം നടത്തി കൊണ്ടായിരുന്നു സഖാക്കൾ അരങ്ങു തകർത്തതെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഞങ്ങളുണ്ടായത് കൊണ്ടാണ് സംഘികൾ കേരളത്തിൽ അനിഷേധ്യ ശക്തിയായി വളരാത്തതെന്ന് സഖാക്കൾ വീമ്പു പറയാറുണ്ട്. എം.എം.ബഷീറെന്ന സെക്യുലർ എഴുത്തുകാരൻ മാതൃഭൂമി പത്രത്തിൽ "രാമായണം ജീവിത സാരാമൃതം എന്ന തുടർ ലേഖനമെഴുതി കൊണ്ടിരിക്കേ "രാമന്റെ ക്രോധം " എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ സംഘികൾ അക്രമാസക്തരായി മാതൃഭൂമി കോഴിക്കോട് പ്രസിൽ പ്രതിഷേധിച്ചു. എം.എം.ബഷീറിന് എഴുത്ത് നിർത്തി. കമ്യൂണിസ്റ്റു പാർട്ടി ചൈനാ വൻ മതിൽ പോലെ പ്രതിഷേധിക്കുമെന്ന് ബഷീറിനെ പോലുള്ളവരെങ്കിലും വിചാരിച്ചു. ഈ സംഭവം യോഗിയുടെ നാട്ടിലല്ല പിണറായിയുടെ നാട്ടിലാണ് അരങ്ങേറിയത്. മാന്യമായ ആ വിഷ്കാര സ്വാതന്ത്ര്യത്തെ , എതിർ ശബ്ദത്തെ നിരൂപണത്തെ വരെ അടിച്ചമർത്തുന്ന ഫാസിസ്റ്റു നയം കേരളത്തിൽ പോലും സംഘികൾക്ക് നടപ്പിലാക്കാൻ കഴിഞ്ഞു എന്നത് ഗൗരവതരമായ വിഷയമാണ്. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല, വൈവിധ്യ സാമൂഹ്യ ജീവിത സംസ്കാരത്തെ മാനിക്കുന്ന പാരമ്പര്യമുള്ള കേരളത്തിൽ പോലും സംഘി പരിവാറുകൾ അവരുടെ സംസ്കാരം അടിച്ചേൽപിക്കാൻ ഒരുമ്പെടുമ്പോൾ ധൈഷണിക തലത്തിൽ നിന്നുകൊണ്ട് തന്നെ ചെറുക്കാൻ കെൽപുണ്ടായിട്ടും കുറ്റകരമായ മൗനമാണ് പലപ്പോഴും കമ്യൂണിസ്റ്റു പാർട്ടി നിലകൊണ്ടിരുന്നത് എന്നും കാണാം. പാലത്തായിലെ ശിശു പീഢന സംഭവത്തിലും ഈ മഹാ അപരാധ മൗനം കേരള മനസാക്ഷി കാണേണ്ടി വന്നു. വേട്ടക്കാർക്കൊപ്പം ഓടുകയും ഇരകളുടെ വിലാപം സംഗീത സുഖത്തോടെ ആസ്വദിക്കുകയും ചെയ്യുന്ന സാഡിസ്റ്റ് മനോഗതിയിലാണ് സഖാക്കൾ ഇന്നു ജീവിക്കുന്നത്. വിസ്ഡം യൂത്ത് എന്ന സംഘടനയുടെ ലഘുലേഖ വിതരണത്തിനിടെ സംഘി കൾ ഈയിടെ തെക്കൻ കേരളത്തിൽ അക്രമമഴിച്ചു വിട്ടു. പരാതിയുമായി ചെന്ന വർക്കെതിരെ കേസെടുക്കുകയും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യൻ സംഘികൾക്ക് മരുന്നിട്ട് കൊടുക്കുകയാണെന്ന പ്രസ്താവന നടത്തി സംഘികളെ വെള്ളപൂശാൻ ശ്രമിക്കുകയാണുണ്ടായത്. സംഘികൾക്കും സഖാക്കൾക്കും സമാനതകൾ ഏറെയുണ്ട്. ഹെഗലിന്റെ ഇരട്ടപെറ്റ സഹോദരങ്ങളാണ് ഫാസിസവും മാർക്സിസവും എന്ന ശ്രദ്ധേയ നീരീക്ഷണത്തിന് അടി വരയിടുക. ഫാസിസത്തിന്റെ കാർബൺ കോപ്പിയാണ് സംഘിസം. സംഘികളിൽ നിന്ന് രാഷ്ട്രീയത്തിന്റെ പുതിയ ഹരിശ്രീ കുറിക്കാനാണ് സഖാക്കൾ ശ്രമിക്കുന്നത്. സംഘി സഖാക്കളുടെ ബോഡി ലാങ്ക്വേജ് ഒന്നാണ്. അവരുടെ നേതാക്കൾ ചോദ്യം ചെയ്യാൻ പറ്റാത്ത കൺ കണ്ട ദൈവങ്ങളാണ്. ആരെങ്കിലും വിമർശിച്ചാൽ ഈ രണ്ട് സംഘങ്ങളും കായികാക്രമണം തന്നെ സംഘടിപ്പിക്കും. പ്രതിയോഗികൾക്കെതിരെ തേജോവധം അസഹിഷ്ണുത, വെറുപ്പ്, വെടക്കാക്കൽ, അരുക്കാക്കൽ, ഭീഷണി, ഭ്രഷ്ട് , സാമ്പത്തിക സ്രോതസ് നശിപ്പിക്കൽ, വ്യാപാര സ്ഥാപനങ്ങൾ തകർക്കൽ, തീവ്രവാദിയെന്ന് ചാപ്പ കുത്തൽ ക്യാപിറ്റൽ പണിഷ്മെന്റ് ആൾകൂട്ട ആക്രമം കള്ള പ്രചരണം, വഴങ്ങാത്തവരെ കള്ള കേസിൽ കുടുക്കൽ, സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കാതിരിക്കൽ , എന്തെങ്കിലും ന്യായം ചമച്ച് സ്ഥാപനങ്ങൾ അടപ്പിക്കൽ സ്വത്തുകൾ നശിപ്പിക്കൽ കൊള്ളയടിക്കൽ എന്നീങ്ങനെയുള്ള വിവിധ കലാപ പരിപാടികൾ സംഘടിപ്പിക്കുന്നതിലും അത്‌ഭുതകരമായ സാദ്യശ്യം ഇരു കക്ഷികളും വെച്ചുപുലർത്തുന്നുണ്ട്. ബ്യൂറോക്രസിക്കും ഇവന്റ് മാനേജ്മെന്റുകൾക്കും മൂലധന മാഫിയകൾക്കും കൊഴുത്ത് തടിച്ച് വളരാനുള്ള അന്തരീക്ഷം ഇരു കക്ഷികളും ഒരുക്കുന്നുണ്ട്. ഭരണകൂട ഭീകരതയിലും സംഘി സഖാ പാർട്ടി തുല്യത പുലർത്തുന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ കേന്ദ്രം കട്ട് മുടിക്കുകയും വിറ്റ് തുലക്കു യും ചെയ്യുമ്പോൾ ഇടത് സർക്കാർ പുലരുവോളം കക്കാൻ തട്ടിപ്പിന്റെ മാനിഫെസ്റ്റോ രചിക്കുകയാണ്. കലത്തിൽ നിന്ന് വീണാൽ കഞ്ഞിക്കലത്തിൽ എന്ന തത്വം പോലെ സ്വപ്ന സുരേഷ് സംഘി പാളയത്തിൽ എത്തിപ്പെട്ടതും യാദൃശ്ചികമല്ല . സംഘികളാണോ സഖാക്കളാണോ ഇസ്ലാം വെറിയിലും അപര വിദ്വേഷത്തിലും ഒന്നാമനെന്ന് ചോദിച്ചാൽ ഫോട്ടോ ഫിനിഷിങ്ങാണ് എന്ന ഉത്തരം മാത്രമേ ലഭിക്കുകയുള്ളൂ. കമ്യൂണിസ്റ്റു സാഹിത്യത്തിലെ ഇസ്ലാം വിമർശനാധിക്യം സംഘികളുമായി താരതമ്യം ചെയ്താൽ മതേതരമനസ്സ് തകർന്ന് പോകും. ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും (ഡോ.എൻ.എം.മുഹമ്മദലി : ചിന്ത ) ലജ്ജ ( തസ്ലീമ നസ്രീൻ, വിവർത്തനം പ്രോഗ്രസ് )സ്വർഗവും നരകവും , ശരീഅത്ത് മിഥ്യയും യാഥാർത്ഥ്യവും(കെ.ഇ.എൻ) മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത് (സീതാറാം യെച്ചൂരി . ചിന്ത) പച്ച ബ്ലൗസ് തുടങ്ങിയ നിരവധി ഇസ്ലാം വിമർശന ഗ്രന്ഥങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി തന്നെ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തോട് കടുത്ത അനീതിയും വിഭാഗീയതയും വിവേചനവും അസമത്വവും വെച്ചുപുലർത്തുന്ന സ്വഭാവ പരിണാമത്തിലേക്ക് ഇടതുപക്ഷം മാറിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗങ്ങളും വർഗീയ വംശീയാധിക്ഷേപങ്ങളും നിരന്തരം നടത്തിയാലും സംഘികൾക്കെതിരെ കേസെടുക്കാത്ത ഇടത് സർക്കാർ എൻ ആർ സി സമരത്തിന്റെ പേരിൽ പോലും സമുദായ നേതാക്കൾക്കെതിരെ കേസെടുക്കാൻ മടിച്ചിരുന്നില്ല. ഉത്തരേന്ത്യയിലെ യോഗി ക്ക് കീഴിലെ മുസ്ലിം അപര വൽക്കരണം കേരളത്തിൽ കമ്യൂണിന്റ് സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സംഘി സർക്കാർ വന്ന ശേഷം ഗുജറാത്തിന് പഠിച്ച കർണാക വർഗീയ വംശീയ വിദ്വേഷങ്ങളുടെ വിളനിലമായി മാറി. ഹിജാബ് നിരോധനം അതിലൊന്ന് മാത്രം. പക്ഷേ അസ്പൃഷ്യതയും വെറുപ്പിന്റെ രാഷ്ട്രീയവും കൈമുതലാക്കിയ കമ്യൂണിറ്റ് പാർട്ടി അപരിഷ്കൃതവും പിന്തിരിപ്പനുമെന്ന് മുദ്രകുത്തി പർദയെയും ഹിജാബിനെയും പണ്ടു മുതലേ വിമർശിച്ചിരുന്നു. കമ്യൂണിസ്റ്റ്‌ സഹയാത്രികനായ പവിത്രൻ തീക്കുനിയെ പോലുള്ളവരുടെ വിവാദ കവിതകളും മേമ്പൊടിയായി സമുദായ വിരുദ്ധ വിപ്ലവം സൃഷ്ടിക്കാൻ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കോളേജ് മാഗസിന്റെ കവർ ചിത്രമായി മൂടുപടമണിഞ്ഞ മുസ്ലിം പെണ്ണിനെ ചിത്രീകരിച്ച് ഘനാന്ധകാരത്തിൽ നിന്ന് പുരോഗമനത്തിലേക്ക് സഞ്ചരിക്കാൻ ആഹ്വാനം ചെയ്യുന്ന കലാ സൃഷ്ടിയും ചുമരെഴുത്തും സ്വയംഭൂവായി ഉണ്ടായതല്ല. അധികാര രാഷ്ട്രീയമെന്ന ലക്ഷ്യത്തിലെത്താൻ ഒരു സുദായത്തിന്റെ സ്വത്വവും സംസ്കാരവും പാരമ്പര്യവും നശിപ്പിച്ചേ അടങ്ങു എന്ന് സംഘികളെ പോലെ സഖാക്കളും ചിന്തിക്കുന്ന കാലത്ത് സ്വത്വ രാഷ്ടീയത്തിന് പ്രസക്തി ഏറെയുണ്ട്. രാഷ്ട്രീയ ഭിക്ഷാം ദേഹികളെ ജനാധിപത്യമാർഗത്തിലൂടെ പിടിച്ചു കെട്ടാൻ കഴിയാത്ത വിധം കേരള ജനതയ്ക്ക് മസ്തിഷ്കം വരണ്ടു പോയിട്ടില്ല എന്നേ ഓർമിപ്പിക്കാനുള്ളൂ 919778727268

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...