Skip to main content

Posts

Showing posts from April, 2023

യാത്ര 3

എന്റെ അറേബ്യൻ യാത്ര 3 ഖത്തർ ലാകകപ്പ് ഫുഡ്ബോളിനിടെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഹൈലൈറ്റ് ചെയ്ത ഒരു വാർത്ത ഉണ്ടായിരുന്നു. ഓരോ കളികൾക്ക് ശേഷവും സ്റ്റേഡിയവും നഗരവും വൃത്തിയാക്കി വെടിപ്പാക്കി സൂക്ഷിക്കുന്നതിൽ ആ രാജ്യത്തെ ഭരണ സംവിധാനം കാണിച്ച ശുഷ്കാന്തി. ലക്ഷങ്ങൾ തടിച്ചു കൂടുന്ന മക്ക, മദീന എന്ന ഇരു ഹറമുകളിലും എത്ര വേഗത്തിലാണ് ശുദ്ധീകരണവും സംസ്കരണവും നടപ്പിലാക്കുന്നത്. മാലിന്യം കേരളത്തെ വല്ലാതെ ബാധിച്ച കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. നഗരത്തിന്റെ വിഴുപ്പുകൾ പേറാൻ വിധിക്കപ്പെട്ട നിരവധി ഗ്രാമീണ ജീവിതങ്ങൾ നമ്മെ വേണ്ടത്ര അലോസരപ്പെടുത്തുന്നില്ല. ജൈവ ഖരമാലിന്യങ്ങൾ വേർതിരിച്ച് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ വളങ്ങളും ഉൽപ്പന്നങ്ങളുമാക്കി മാറ്റുന്ന വികസിത രാജ്യങ്ങളുടെ നല്ല മനസ്സ് നാം മാതൃകയാക്കേണ്ടതുണ്ട്. തോടും കായലും പുഴയും കടലും മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പതൊട്ടിയാക്കുന്ന "ശവസംസ്കാരം " ഉപേക്ഷിക്കണം. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ശീലത്തെ ആദ്യം വലിച്ചെറിയണം. ശിശു മരണനിരക്ക് വളരെ കുറവുള്ള മാതൃമരണനിരക്ക് ഇന്ത്യയിലും ലോകത്ത് തന്നെയും കുററുള്ള നമ്മുടെ നാട് ആരോഗ്യ രംഗത്ത് അസൂയാർഹമായ...

ചരിത്രം മായ്ക്കുന്നു

ചരിത്രം മായ്ക്കുന്ന അധികാരം ഫാസിസ്റ്റുകൾ ചരിത്രത്തിലും വ്യാപകമായി കർസേവ നടത്തുകയാണ്. ബാബരി മസ്ജിദ് പോലുള്ള മുസ്ലിം ആരാധനാലയങ്ങൾ തകർക്കുകയും പശുവിന്റെ പേരിൽ സംഘി നരഭോജികൾ പച്ചക്ക് മനുഷ്യരെ കൊന്ന്തിന്നുകയോ മുസ്ലിംകളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയ്യേറ്റം നടത്തുകയോ സംവരണം പിൻവലിക്കുകയും ഫെല്ലോഷിപ്പുകൾ നിർത്താ ലാക്കുകയും മുസ്ലിം ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നൽകാതിരിക്കുകയോ ചെയ്തത് കൊണ്ട് മാത്രം ഇന്ത്യയുടെ പിറവിയെയും മധ്യകാല സുവർണകാലഘട്ടത്തെയും തമസ്ക്കരിക്കാനാവില്ല. ഇന്ത്യയുടെ വസ്തുനിഷുമായ ചരിത്രമെന്ന സൂര്യനെ ഹിന്ദുത്വ സങ്കുചിത രാഷ്ട്രീയ കാർമേഘം കൊണ്ട് മറച്ചു പിടിക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റു ഭരണകൂടവും സംവിധാനങ്ങളും നടത്തുന്നത്. കള്ളക്കഥകൾക്ക് പിറകെ മധ്യകാല ചരിത്രത്തെയും ആധുനിക ഇന്ത്യയെ സൃഷ്ടിച്ച മുഗൾ കാലഘട്ടത്തെ തന്നെ അടർത്തിമാറ്റി വട്ടപൂജ്യത്തെ പ്രതിഷ്ഠിക്കാനാണ് അവർ പാടുപെടുന്നത്. മാതൃഭൂമി ദിനപത്രം സംഘി ഭീകരതയെ പോലും വെളുപ്പിക്കാൻ കഷ്ടപ്പാറുണ്ടെന്ന സത്യം മലയാളികൾക്ക് നന്നായറിയാം. എന്നാൽ ധൈഷണികവും സർഗാത്മകവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്നു വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പ് പലപ്പോഴും ഏറെക...

യാത്ര 2

എന്റെ അറേബ്യൻ യാത്ര 2 ഭൂവിസ്തൃതിയിൽ ലോക രാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനം സഊദി അറേബ്യയ്ക്കുണ്ടെങ്കിലും ജനസംഖ്യയിൽ കേരള സംസ്ഥാനത്തിലെ ജനങ്ങളുടെ എണ്ണം മാത്രമേ ഏതാണ്ട് ആരാജ്യത്തുള്ളൂ. ഫലഭൂവിഷ്ടമായ കൃഷിയോഗ്യമായ സ്ഥലങ്ങൾ വളരെ പരിമിതമാണ്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ( ഒഴുകുന്ന സ്വർണം ) ഉൽപാദിപ്പിക്കുന്ന രാജ്യമാണ് സഊദി . ചെറുതും വലുതുമായ കുന്നുകൾ എവിടെയും ദൃശ്യമാണ്. ചുവന്ന മലകൾ ഏറെ ആകർഷണീയം ചെങ്കൽ കുന്നുകളും കരിങ്കൽ മലകളും ഇടക്കിടെ കാണാം.കടൽ പോലെ പരന്നുകിടക്കുന്ന മണൽ കാടുകൾ പരന്ന് വ്യാപിച്ച് കിടക്കുന്നു. അവിടെ മേയുന്ന ഒട്ടക കൂട്ടങ്ങളും ചെമ്മരിയാടുകളും കോലാടുകളും മരഭൂമിയിൽ ചില സ്ഥലങ്ങളിൽ പുൽമേടുകൾ കണ്ടു. കള്ളിച്ചെടികൾ യഥേഷ്ടം .ഒയാസീസ് മരുപ്പച്ച എന്നാണിതിന് പേര്. മരുഭൂമിയിലെ നീരുറവ അപൂർവ്വമാണങ്കിലും കണ്ണാടി പോലെ സ്ഫുടമാണ്. ഗ്രാമീണരും അപരിഷ്കൃതരുമായ ബദുക്കളെയും കാണാൻ കഴിഞ്ഞു. ആഫ്രിക്കയെ തൊട്ടറി ച്ച എസ് കെ പൊറ്റക്കാട് കാപ്പിരികളുടെ നാട്ടിൽ എന്ന പുസ്തകം എഴുതിയത് നാം ഓർക്കുന്നുവോ ? ബദുക്കളുടെ നാട് എന്ന് പറയാനാവില്ല. ബദുക്കൾ ആടുജീവിതം സ്വയം തെരഞ്ഞെടുത്തവരാണ്. ചിലരെങ്കിലും പരിഷ്കാരത്തിന്റെ പത്രാ...

സഞ്ചാരം

കാപ്പിരിയുടെ നാട്ടിൽകറുത്ത ഭൂഖണ്ഡം കേൾക്കുമ്പോൾ തന്നെ ഇരുൾ വീഴുന്നത് പോലെ എന്നാൽ നമ്മളറിയാത്തതും കാണാത്തതുമായ വെളിച്ചമാണു കൂടുതലുള്ളതാണു വസ്തുത (കാപ്പിരികളുടെ നാട്ടിൽ എസ് കെ പൊറ്റക്കാട് ) മരുഭൂവിന്റെ മാറിൽ പണി ചെയ്തു വെച്ച ആ മഹാ കുടീരത്തെ പറ്റി കേരളത്തിലുള്ള വരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും നമ്മുടെ കേരളത്തിൽ മരുഭൂമിയില്ല. നമ്മുടെ ഏറ്റവും വലിയ പുരാതന കെട്ടിടങ്ങൾ ക്ഷേത്രങ്ങളാണ്. എന്നാൽ ഇവിടെ ഈജിപ്റ്റിൽ ഇതാ മരുഭൂമിയിൽ ഒരു മഹാത്ഭുതം നാലായിരത്തിയഞ്ചൂറ് വർഷങ്ങൾക്ക് മുമ്പാണ് ഇതു പണി ചെയ്തതെന്നോർക്കുമ്പോൾ നമ്മുടെ അത്ഭുതം പെരുകുന്നു. (എസ് കെ പൊറ്റക്കാട്, പിരമിഡുകൾ) ഒരു ഗ്രാമം ഇതു പോലുള്ള ഒരു സന്ധ്യ, ഞാൻ ഒരു മരുഭൂമിയിലേക്കിറങ്ങി. ചുറ്റും വെൺപട്ട് വിരിച്ചത് പോലെ മണൽ പരപ്പ്, തലക്ക് മീതെ കൈയെത്തിച്ച് തൊടാവുന്ന ഉയരത്തിൽ തെളിവേറിയ പൂർണ ചന്ദ്രൻ കഴുകി വെടിപ്പാക്കിയ നീലാകാശം നിശബ്ദ പ്രപഞ്ചം എന്നാൽ ഏതോ ഒരു ദിവ്യമായ സംഗീതം പോലെ നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമം. ആനന്ദാത്ഭുതത്തോടെ ഞാൻ നിന്നു. ആവതില്ലാതെ ഞാൻ കരഞ്ഞു കൊണ്ട് മനുഷ്യരുടെ ഇടയിലേക്ക് ഓടി. ലോകാലോ കങ്ങളുടെ സൃഷ്ടാവേ, എനിക്കിതെന്നിൽ ഉൾക്കൊള്ളാൻ തീര...

യാത്രഎഎന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു. ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ...... മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു. സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു കെ.കെ.പി.ന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. 6 മണിക്കൂർ യാത്ര അറു ബോറായിരുന്നു. ആഭ്യന്തര യാത്ര ഇത്ര മുഷിപ്പില്ല. സമയ ദൈർഘ്യം യാത്രയെ ദുഷ്ക്കരമാക്കുന്നു. ആറു മണിക്കൂറിന് ശേഷം ജിദ്ദയിലേക്ക് ആൾ ബട്രോസ് പക്ഷിയെ പോലെ വിമാനം ലാന്റ് ചെയ്യുമ്പോഴുള്ള കാഴ്ചയും മധുര മനോഹരമാണ്. മരുക്കാടിന്റെ ഊഷരതയും ജീവനറ്റ ഭൂമിയുടെ മൗന നൊമ്പരവും കണ്ണിന്റെ ലെൻസിൽ പതിയുന്നു. മരുഭൂമിക്ക് എന്നും ആത്മഗതവും നെടുവീർപ്പും മാത്രമേ ഉള്ളൂ എന്നായിരുന്നു ആദ്യം നിനച്ചിരുന്നത്. തപിക്കുന്ന സൂര്യന്റെ ശര മുള്ളുകൾ ഏറ്റ് വാങ്ങി വറച്ചട്ടി പോലെ നെരിപ്പോടിന് മുകളിൽ കത്തിയാളുന്ന മരുഭൂ കാഴ്ച മനസ്സിന്റെ നനവിനെ പോലും വറ്റിക്കുമോ എന്ന് ആശങ്കിച്ച നിമിഷങ്ങൾ ...... മുറാദ് ഹോഫ്മാന്റെ ജേർണി ടു മെക്ക , മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക, ജോൺ അഡയാറിന്റെ ദലീഡർഷിപ്പ് ഓഫ് മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഓർമ്മകളുടെ ഓളങ്ങൾ തിരയടിച്ചു. മാൽകം എക്സ് അക്ഷരാർത്ഥത്തിൽ നിറഞ്ഞു വന്നു. സ്വപ്നാടനങ്ങൾക്കപ്പുറം പരുക്കൻ യാഥാർത്ഥ്യത്തിന്റെ ജീവിതപ്പൊരുളുകളുടെ പ്രവാസ ജീവിതം പച്ചയായി പറഞ്ഞും പാടിയും മനോഹരമായി അവതരിപ്പിച്ച മലയാളി എഴുത്തുകാരൻ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പും മനസ്സിൽ ആന്ദോളനം ചെയ്തു. അവിശ്വസനീയവും സാഹിത്യത്തിന് വേണ്ടി മാത്രമായി ഭാവനയിൽ ചുട്ടെടുത്തത് മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു പോയ ബിൻയാമീന്റെ മരുഭൂമിയിലെ ആടുജീവിത കഥയും മനസ്സിൽ കടലിരമ്പലായി നുരഞ്ഞുപൊങ്ങി വന്നു കെ.കെ.പി.

എന്റെ അറേബ്യൻ യാത്ര ഏപ്രിൽ 1 ന് രാവിലെ 8.30 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ കയറി. വിമാനം ക്യത്യസമയം തന്നെ റൺവേ വിട്ട് ഉയർന്ന് പൊങ്ങി. ജനാലയിലൂടെ താഴെ കണ്ട കാഴ്ചകൾ അനിർവചനീയവും ഹൃ ദൃവുമായിരുന്നു. ഓരോ കണ്ണും കണ്ട കാഴ്ചകൾ ഒരോരുത്തരുടെയും അനുഭവങ്ങൾ ആസ്വാദനങ്ങൾ എത്ര വിവരിച്ചാലും കടലിലെ ഒരു തുള്ളി മാത്രമേ ആവുകയുള്ളൂ എന്ന് ബോധ്യപ്പെട്ടു. ഹരിതാഭമായ കേരളത്തിന്റെ ഉയർന്ന കാഴ്ച മാത്രം മതി ടിക്കറ്റ് കാശ് മുതലാവാൻ . പതിയെ പതിയെ കടൽനീലിമയും മങ്ങിക്കഴിഞ്ഞു. മേഘങ്ങൾക്ക് മീതെ വിമാനം പറന്നുയർന്ന് എക്സ്പ്രസ് ഹൈവേയിലൂടെയെന്നോണം പറന്നു കൊണ്ടിരിക്കേ ഉദ്വേഗങ്ങുളും ഭയാശങ്കകളും സീറ്റ് ബെൽട്ട് അയിച്ചു വെക്കുന്ന ലാഘവത്തോടെ എല്ലാവരും മടക്കി വെച്ചു. ഹെയർ ഹോസ്റ്റേഴ്സ് സ്നാക്സും ജ്യൂസുമായി ഓരോ സീറ്റിലും എത്തുന്നു. പുറം കാഴ്ചക്ക് വിരസതയുടെ കാർമേഘമാണിപ്പോൾ , ചെറുതും വലുതുമായ പഞ്ഞിക്കെട്ട് പോലുള്ള മേഘത്തിന് മീതെ വിമാനം പറക്കുന്നു. പലരുംഉറക്കിലേക്ക് വഴുതിവീണു. ചിലർ വായനയിൽ ആനന്ദിക്കുന്നു മൊബൈൽ ഗെയിമും വീഡിയോ ക്ലിപ്പും സിനിമ കണ്ടും യാത്രികരിൽ ചിലർ ആലസ്യത്തെ മറികടക്കാൻ ശ്രമിക്...