Skip to main content

Posts

Showing posts from May, 2020
*ജാലകം 19* *കാവിപ്പശു* രവീന്ദ്രൻ രാവണേശ്വരം ഫോർത്ത് എസ്റ്റേറ്റ് പബ്ലിഷേഴ്സ്  ആകെ പേജുകൾ 208 ₹130 ഗുജറാത്ത് വംശഹത്യ മുതൽ കർണാടക കലാപങ്ങളിൽ വരെ ഇന്ത്യൻ മാധ്യമങ്ങളുടെ നിലപാടുകളും പോലീസിൻ്റെ "നിഷ്പക്ഷതയും'' തുറന്നെഴുതുന്നു. കാവിഭീകരതയുടെ ഹിംസാത്മകത വസ്തു നിഷ്ഠഅന്വേഷണാത്മക  പഠനത്തിലൂടെ സധൈര്യം വെളിപ്പെടുത്തുന്നു. പത്രനൈതികതയും ചരിത്ര യഥാർത്ഥുവും മുന്നിൽ വെച്ച് കൊണ്ട് മതേതര ജനാധിപത്യ സംരക്ഷണത്തിനും നീതിക്കും വേണ്ടിയുള്ള തൂലിക പോരാട്ടമായി ഈ പ്രതിബദ്ധതയെ വിലയിരുത്താം. വർഗീയ, മതവിദ്വേഷക, സംഘർഷ വാർത്തകൾ സൃഷ്ടിച്ചും ഭാവനാത്മകമായി കഥകൾ മെനഞ്ഞും ഗുജറാത്തിലും ദക്ഷിണകനറയിലും പത്രങ്ങൾ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ മത്സരിച്ചപ്പോൾ നിരപരാധികളായ ആയിരങ്ങൾ ക്രൂരമായി കൊലചെയ്യപ്പെടുകയും സാമ്പത്തികമായി കൊള്ളയടിക്കപ്പെടുകയും ചെയ്തതിൻ്റെ നേർക്കാഴ്ചയാണ് മുതിർന്ന പത്രപ്രവർത്തകനായ രവീന്ദ്രൻ അവതരിപ്പിച്ചത്. മാത്യഭൂമി പത്രത്തിൻ്റെ എഡിറ്റർ എൻ.പി രാജേന്ദ്രൻ്റ അവതാരികയിലൂടെ  ഈ പുസ്തകം കിരീടമണിയുന്നു. *മരിച്ചുവീഴുന്ന ഒരോ കുഞ്ഞിൽ നിന്നും കണ്ണുകളുള്ള തോക്ക്, ഓരോ കൊലപാതകത്തിൽ നിന്നും വെടിയുണ്ടകൾ. അതൊ...
*ജാലകം 17* *നല്ല കുട്ടികൾ* *നല്ല മതാപിതാക്കൾ* ഡോ.ആരതി സെൻ ₹ 90 ആകെ പേജുകൾ 152, ഹാർമണി ബുക്സ് ഓരോ ശിശുവും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. മാതാപിതാക്കളും സാമൂഹ്യ സാഹചര്യവുമാണ് പലപ്പോഴും കുട്ടികളെ വഴി തെറ്റിക്കുന്നത്. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പിന്നീട് സാമൂഹ്യ വ്യവസ്ഥിതിയാകുന്ന ചങ്ങലകളാൽ അവൻ ബന്ധനസ്ഥനാവുന്നുവെന്ന റൂസ്സോയുടെ ചിന്ത  കലർപ്പില്ലാത്ത അമൃതാണ്. എൻ്റെ കയ്യിൽ ഒരു ഡസൻ കുട്ടികളെ ഏല്പിക്കൂ അവരിൽ നിന്ന് ഞാൻ ഡോക്ടറെയും അധ്യാപകനെയും പണ്ഡിതനെയും പോലീസിനെയും കള്ളനെയും രൂപപ്പെടുത്തും എന്ന ദാർശനിക വചനം നാം വിസ്മരിക്കരുത്.  മൂർഖൻ പാമ്പിൻ്റെ മുട്ട, പ്രാവിനെ കൊണ്ട് അടയിരുത്തി വിരിയിച്ചു എന്ന് സങ്കല്പിക്കുക. പ്രാവിൻ കൂട്ടിൽ വളർന്ന പാമ്പ് പ്രകൃത്യായുള്ള സ്വഭാവത്തിൽ മാറ്റം വരുത്തി സൗമ്യനും ശാന്തനുമാകുകയില്ല. കാഞ്ഞിര മരത്തിൻ ചുവട്ടിൽ പഞ്ചസാര ചാക്കുകൾ ചൊരിഞ്ഞാലും കാഞ്ഞിരക്കായയ്ക്ക് മധുരം ഉണ്ടാവില്ല. മനുഷ്യൻ പക്ഷിമൃഗാദികളെ പോലെ അല്ലാത്തതിനാൽ ശിക്ഷണവും പരിതസ്ഥിതിയും ഒരാളുടെ സ്വഭാവ രൂപീകരണത്തെ തീർച്ചയായും സ്വാധീനിക്കും. കള്ളൻ്റെയും കൊള്ളക്കാരൻ്റെയും മകൻ ഒരു സാത്വികൻ്റെ...

ജാലകം 14 വരൂ ഈ തെരുവിലെ രക്തം കാണൂ

വരൂ, ഈ തെരുവിലെ രക്തം കാണൂ സച്ചിദാനന്ദൻ ഒലിവ് ₹ 170, പേജ് - 177 പ്രശസ്തനായ കവി, അധ്യാപകൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ പത്രാധിപർ അക്കാദമി സെക്രട്ടറി. എഴുത്തുകാരൻ ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലയിലെല്ലാം രാജ്യം അറിഞ്ഞ ധിഷണാശാലി  നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. *മതേതത്വത്തിൻ്റെ പ്രതിസന്ധി* *ഇന്ത്യയുടെ മതനാനാത്വത്തിനും മതാന്തര രാഷ്ട്രീയത്തിനും ഏറ്റവും വലിയ 'ഭീഷണിയാണ് ഹിന്ദു പുനരുത്ഥാനവാദത്തിൻ്റെ ഉയർച്ച* (പേജ് - 10) രാമനും റഹീമും ഏകം എന്നറിഞ്ഞു കബീർ, ഹിന്ദു മുസ്ലിം സമന്വയത്തിനു ശ്രമിച്ചു അക്ബർ എല്ലാ മതങ്ങളിലെയും സാരാംശം ഒന്നാണെന്ന് പ്രഖ്യാപിച്ചു ശ്രീരാമകൃഷ്ണൻ, തിരുമൂലർ, ബസവ, ലാൽ ദേദ് ,നാമ ദേവൻ, ചൊ ഖാമേള, ബുള്ളേ ഷാ, ശ്രീനാരായണ ഗുരു, മദർ തെരേസ ,മുഹമ്മദ് ഇഖ്ബാൽ, മഹാത്മാഗാന്ധി എന്നിവരല്ലാം മതേതരത്വം ജീവിച്ച് കാണിച്ചവരാണ്.  ബ്രാഹ്മണാധിപത്യത്തിലൂടെ ഏഴു കോടി ജനക്കളെ അസ്പൃശ്യരാക്കുകയും ആദിവാസികളെ കാട്ടിലേക്ക് ഓടിക്കുകയും ചെയ്തത് ഹിന്ദുത്വയാണ് ( ബി.ആർ.അംബേദ്കർ നാഗ്പൂർ, 1956 ഒക്ടോബർ 14) പേജ് 11 *എല്ലാ മതങ്ങളോടും ഇതര വിശ്വാസങ്ങളോടുമുള്ള വെറും സഹ...
സംഘികൾ ഹിന്ദു മതത്തിൻ്റെ ശത്രു ലോകത്തെവിടെയും എല്ലാവർക്കും സുഖവും ശാന്തിയും സമാധാനവും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്ന സനാതന ധാർമിക മൂല്യങ്ങളെ പരിപാലിക്കുന്ന മതമാണ് ഹിന്ദു മതമെന്ന് ഗാന്ധിജി, വിവേകാനന്ദൻ പോലുള്ള യഥാർത്ഥ ഹിന്ദു ധർമ വിചാരം ഉൾകൊണ്ടവർ വിശ്വസിച്ചിരുന്നു. വിവേകാനന്ദൻ ചിക്കാഗോവിലെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പ്രയോഗിച്ച ആദ്യ വചനം സഹോദരരേ എന്നാണ് .ഔപചാരികതയുടെ കേവലാക്ഷരങ്ങളായ ഒരു കൃത്രിമ പ്രയോഗമായിരുന്നില്ല ആത്മാവിനെ തൊട്ടാണ് ആ മഹാമനീഷി സഹ ഉദരർ എന്ന് സംബോധന ചെയ്തത്. വിശ്വ പൗരനായി അവതരിക്കപ്പെട്ട അദ്ദേഹത്തിൻ്റെ പ്രസംഗം ലോകം ഇന്നും കാത്തു സൂക്ഷിക്കുന്നു. വിവേകാനന്ദൻ കൊല്ലാനും കൊല്ലിക്കാനും പാർട്ടികളുണ്ടാക്കിയില്ല. വിവേകാനന്ദൻ വിശ്വസിച്ച ഹിന്ദുമതം ഭീകരമല്ല. അസഹിഷ്ണുതയും കലാപവും വർഗീയ വിദ്വംസക പ്രവർത്തനവും ആൾകൂട്ടകൊലപാതകങ്ങളുമായി ഉറഞ്ഞു തുള്ളുന്ന ഫാസിസത്തെ രൂപപ്പെടുത്താൻ ഇത്തരം ഹിന്ദു മത നേതാക്കൾ എന്ത് കൊണ്ട് മുതിർന്നില്ല എന്നാലോചിക്കുക ഗാന്ധിജിയുടെ സമകാലികനാണ് വിവേകാനന്ദനെങ്കിൽ ഗാന്ധിക്ക് മുമ്പ് വിവേകാനന്ദനെ ഗോഡ്സെമാർ കൊല്ലുമായിരുന്നു. ഗാന്ധിജി നല്ല ഒരു ഹിന്ദുവല്ലെന്ന് സംഘ...
*ജാലകം 16* *ലഘുസസ്യവിജ്ഞാനീയം* പി.കെ.ആർ നായർ പൂർണ പബ്ലിക്കേഷൻസ് ₹ 125 ആകെ പേജ് 212 കോട്ടയം സി.എൻ.ഐTTI യിൽ ലക്ചറർ, നാലുനിഘണ്ടുക്കൾ രചിച്ചു. എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നീ നിലയിലും അറിയപ്പെടുന്നു. ഔഷധച്ചെടികളുടെ പേരും സവിശേഷതയും ഗുണവും ഉപയോഗക്രമവും വസ്തുനിഷ്ഠമായി മലയാളം അക്ഷര ക്രമത്തിൽ പ്രതി തിപാദിക്കുന്ന എല്ലാവർക്കും പ്രയോജന പ്രദമായ പുസ്തകമാണിത്. നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും പാതയോരങ്ങളിലും കുറ്റിക്കാട്ടിലുമെല്ലാം വളരുന്ന ചെടികളെക്കുറിച്ച് പഴയ തലമുറയിലെ ജനങ്ങൾക്ക് സാമാന്യ വിവരം ഉണ്ടായിരുന്നു. നാട്ടറിവിൽ സസ്യവിജ്ഞാനം പ്രഥമസ്ഥാനത്തായിരുന്നു. ഏഷ്യയിലെ ആദ്യത്തെ ജൈവ വൈവിധ്യ പഠനരേഖ റജിസ്റ്റർ ചെയ്ത പട്ടുവം പഞ്ചായത്തിലെ നാട്ടറിവ് പഠനം ഈ രംഗത്ത് വലിയ നേട്ടം കൈവരിച്ചിരുന്നു. പൂർവ്വസൂരികളുടെ സസ്യവിജ്ഞാനീയം എത്ര ആഴത്തിലുള്ളതായിരുന്നുവെന്ന് ആ ഒരു കൂട്ടായ്മ തെളിയിച്ചിട്ടുണ്ട്. ഇന്ന് വിദ്യാർത്ഥികൾ ആൽബം ഉണ്ടാക്കാനും പ്രൊജക്ട് തയ്യാറാക്കാനും ചെടികളു ഫോട്ടോയും പേരുമുള്ള കളക്റ്റഡ് സ്റ്റിക്കർ പേപ്പറുകൾ കടയിൽ നിന്ന് വാങ്ങി പുസ്തകത്തിൽ ഒട്ടിക്കുന്ന ചടങ്ങിനപ്പുറം വീഡിയോയിലൂടെയും ഡൗൺലോഡ് ചെയ്ത ഇ...
*ജാലകം 13* *ബയോ ഇൻഫർമാറ്റിക്സ്* BIOINFORMATICS ഡോ: അച്യുത് ശങ്കർ ഉമേഷ് .പി . dcb ₹ 80 ശാസ്ത്രം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും തലകറക്കം വരും .അതിമാനുഷരും അപാരബുദ്ധിവൈഭവവും ആഴത്തിലുള്ള അറിവുമുള്ളവർക്ക് മാത്രം സാദ്ധ്യമാകുന്നതും മനസ്സിലാക്കാൻ കഴിയുന്നതുമായ ഒരു നിഗൂഢ മേഖലയായി ശാസ്ത്രത്തെ വീക്ഷിക്കുന്ന അതിലേക്ക് ചിന്ത കൊടുക്കാതെ മാറി നിൽക്കുന്ന സ്ഥിതിയാണ് പൊതുവെ കാണാറുള്ളത്. പക്ഷേ വിവര വിപ്ലവ കാലത്ത് ശാസ്ത്ര കാര്യങ്ങളിൽ പലതും ഏറെക്കുറെ സാധാരണക്കാരനും ദഹിക്കാൻ തുടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടർ വൽക്കരണമില്ലാത്ത ഏത് മേഖലയാണ് ഇന്നുള്ളത്? സാധാരണക്കാരനും സാമാന്യമായി അറിയേണ്ട അടിസ്ഥാന പരമായ വിവരങ്ങളാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. സാങ്കേതിക ജ്ഞാനമോ സങ്കീർണമായ പ്രോബ്ളം സോൾവിങ്ങോ വിശകലന ചെയ്യാത്തതിനാൽ എല്ലാവരും മനസ്സിലാക്കേണ്ട ചില കാര്യങ്ങളുടെ ഗുളിക രൂപത്തിലുള്ള വൈജ്ഞാനിക സദ്യ  വിളമ്പുന്ന ഗ്രന്ഥം എന്ന നിലക്ക് രുചിയോടെ നമുക്ക് ഇത് കഴിക്കാം *ജീവൻ എന്ന സമസ്യയുടെ ചുരുളഴിക്കുവാൻ കമ്പ്യൂട്ടറും സാങ്കേതിക വിദ്യയും അനുബന്ധ വിജ്ഞാനവും പ്രയോഗിക്കുന്നതിനാണ് ബയോ ഇൻഫർമാറ്റിക്സ് എന്ന് പറയുന്നത്* ...
*ജാലകം 12* INDOMITABLE SPIRIT *അജയ്യമായ ആത്മചൈതന്യം* എ.പി.ജെ.അബ്ദുൾ കലാം dcb ₹ 90 ഇന്ത്യയുടെ അഗ്നിപുത്രൻ മിസൈൽ മാൻ എന്നീ വിശേഷണങ്ങളുടെ എപിജെ അബ്ദുൾ കലാം കവി, എഴുത്തുകാരൻ.ഗ്രന്ഥകാരൻ. അധ്യാപകൻ, മോട്ടീറ്റേർ എന്നീ നിലയിലും പ്രശസ്തനാണ് മുൻ രാഷ്ട പതിയായിരുന്നു.പത്മഭൂഷൺ, ഭാരതരത്നം തുടങ്ങിയ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. Wings of fire,ignited minds, തുടങ്ങിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ബഹുമുഖ വ്യക്തിത്വത്തിൻ്റെ ഉടമയായ കലാം DRDO യുടെ മേധാവി, ഡിഫൻസ് റിസർച്ച് ഡെവലപ്മെൻ്റിൻ്റെ സെക്രട്ടറി, രാജ്യരക്ഷാ മന്ത്രിയുടെ ശാസ്ത്രോപദേശകൻ, SLV - 3 ൻ്റെ പ്രൊജക്ട് ഡയരക്ടർ എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ചിരുന്നു. ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തിയിട്ടും വിനയവും എളിമയും മൂലധനമാക്കിയ ലളിതമായി ജീവിച്ച സാത്വികൻ കൂടിയായിരുന്നു എ.പി.ജെ കഷ്ടപ്പാടിൻ്റെ നെരിപ്പോടിൽ ദാരിദ്ര്യം വേവിച്ച് പശിയടിക്കിയ ഈ അപൂർവ്വപ്രതിഭ ധാരാളം യുവ ശാസ്ത്രജ്ഞരെ സൃഷ്ടി ച്ചു. മലയാളിയായ ടെസ്സി തോമസ് എ പി ജെ യുടെ ശിഷ്യത്വം ലഭിച്ച അഗ്നിപുത്രിയെന്ന് വിളിപ്പേരുള്ള മലയാളി വനിത ശാസ്ത്രജ്ഞയാണ്. പക്വമായ പെരുമാറ്റവും ഇഛാശക്തിയും ആത...
*സ്ത്രീ' വേട്ടയുടെ ചരിത്രവും  വർത്തമാനവും ഒരു മാനവിക വായന* *6* സ്ത്രീവാദം എന്ന പുസ്തകത്തിൽ *ഭയക്ത്യാദികൾ കൂടാതെ സ്ത്രികളുടെ ഇടം തിരിക്കൽ* എന്ന  അധ്യായത്തിൽ(DC. ബുക്സ് ) ജെ.ദേവിക എഴുതുന്നു. *അധികാര കേന്ദ്രങ്ങളിൽ നിന്നും ആധികാരിക വ്യവഹാരങ്ങളിൽ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെടുന്നത് അക്ഷന്തവ്യവും അന്യായവുമായി വായിക്കപ്പെടുന്ന സന്ദർഭങ്ങളിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തിൻ്റെ സാധ്യതകൾ നാമ്പിടുന്നു.സാമൂഹ്യാധികാരം പുരുഷ കേന്ദ്രീകൃതമാണെന്നും സ്ത്രീ പുരുഷ ബന്ധം തന്നെ അധികാര-- പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഈ അവസരങ്ങളിൽ അംഗീകരിക്കപ്പെടുന്നു.ഒപ്പം തന്നെ സ്ത്രീ പുരുഷ സമത്വങ്ങൾക്ക് സാമൂഹ്യ പരിഹാരം കാണാനാകുമെന്നും വാദിക്കപ്പെടുന്നു* (സ്ത്രീവാദം' ജെ. ദേവിക' പേജ് 13, 14) *വിമോചനത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്ത്രീവാദം മുൻ സൂചിപ്പിച്ച സാമൂഹ്യ പ്രവർത്തന ശൈലികളിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുന്നു*.(പേജ് 15) സ്ത്രീകളുടെ പരമമായ സ്വാതന്ത്ര്യത്തിന് വിലക്ക് പുരുഷനാണ്.സ്ത്രീ, പുരുഷൻ്റെ അടിമയായതിനാൽ സ്ത്രീ പുരുഷനിൽ നിന്ന് വിമോചനം തേടുന്നു. അസമത്വവും അനീതിയും പുരുഷനിൽ നിന്ന്...

ജാലകം 7 :പ്രകൃതി പാഠങ്ങൾ

*ജാലകം 7* *പ്രകൃതി പാഠങ്ങൾ* എം.എൻ.വിജയൻ സമയം പബ്ലിക്കേഷൻസ് കോളേജ്അധ്യാപകൻ, സാഹിത്യകാരൻ, പത്രാധിപർ, ദാർശനികൻ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, വാഗ്മി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ബഹുമുഖ വ്യക്തിത്വമാണ് എം.എൻ.വിജയൻ *ഒരു വറ്റ് താഴെ വീണുപോയാൽ അടി വാങ്ങുന്ന* *കുട്ടികളായിട്ടാണ് ഞങ്ങൾ വളർന്നത്. അങ്ങനെ ചെയ്യരുതെന്ന് യവന ദാർശനികൻ പറഞ്ഞിട്ടുണ്ട്.* (അന്നവിചാരത്തിൽ കുഞ്ഞുണ്ണി മാഷും ഇതേ ആശയം പങ്കുവെക്കുന്നു) *ഒരു വറ്റും കളയരുത് എന്നത് ദാരിദ്ര്യത്തിൻ്റെ സാമ്പത്തിക ശാസ്ത്രവും സദാചാരവുമാണ്*.(സന്തോഷ് എച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന കഥയും സമാന ചിന്ത പകരുന്നു) *ഒരു കാലഘട്ടത്തിൻ്റെ മൂല്യ ബോധവും സദാചാര ബോധവും നൈതിക ബോധതവും അക്കാലത്തെ ഉൽപ്പാദന വിതരണ വ്യവസ്ഥയെക്കൂടി ആശ്രയിച്ചാണിരിക്കുന്ന* (പേജ് 8) *നമ്മുടെ പല്ലു നിറയെ അണുക്കളാണ് അത് നശിക്കാൻ ഒരു കമ്പനിയുടെപേസ്റ്റ് തന്നെ ഉപയോഗിക്കണം അത് കുട്ടികൾക്ക് തിന്നാനും കൂടിയുള്ളതാണ് അനുരാഗത്തിൻ്റെ സിമ്പൽ ആ പേസ്റ്റാണ് എന്നിങ്ങനെ പല്ലുതേപ്പ് വ്യവസായം നമ്മെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കന്നു. നമ്മുടെ ശരീരം ദുർഗന്ധമാണെന്ന് നിരന്തരം പറയുന്ന സോപ്പു കമ്പനിയും*. ...
*ജാലകം 9* *ഭാവി, ജ്യോത്സ്യം* സയൻസും ടെക്നോളജിയും വളർന്നിട്ടും മനുഷ്യൻ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മറ്റോ പര്യവേക്ഷണം നടത്തികൊണ്ടിരുന്നാലും ഒരു ദേശത്തെ ജനങ്ങൾ മുഴുവൻ നൂറ് ശതമാനം സാക്ഷരരും അഭ്യസ്ത വിദ്യരായാലും ലോകത്ത് നിന്ന് വിപാടനം ചെയ്യാൻ കഴിയാത്ത അന്ധവിശ്വാസമാണ് ജോത്സ്യം. ഭാവിയെക്കുറിച്ചുള്ള ജിജ്ഞാസ മനുഷ്യസഹജമാണ്. മാനുഷികമായ ഈ ദൗർബല്യം സമർത്ഥമായി ചൂഷണം ചെയ്യപ്പെടുന്ന മേഖലകളാണ് ജോത്സ്യം, ഭാവി പ്രവചനം. കൈരേഖാശാസ്ത്രം മുതലായവ. *നക്ഷത്രഫലങ്ങളും വാരഫലങ്ങളും മറ്റും ഇന്ന് പുരോഗമനത്തിൻ്റെ മേലങ്കിയണിഞ്ഞ വാരികകൾക്കും മാസികകൾക്കും വരെ അലങ്കാരമാണ്.*  വിവരസാങ്കേതിക വിപ്ലവകാലത്തും മനുഷ്യരെ സാമ്പത്തികമായും അല്ലാതെയും ചൂഷണം ചെയ്യാനും സമർത്ഥമായി കബളിപ്പിക്കാനും ജ്യോത്സന്മാർക്ക് കഴിയുന്നു എന്നത് നമ്മുടെ ശാസ്ത്ര ബോധത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും നിലവാരത്തെയും വിവരക്കേടിനെയുമാണ് അടയാളപ്പെടുത്തുന്നത്. *ജാതി മത വർഗഭേദമന്യേ  ജ്യോത്സന്മാർക്ക് എല്ലാ വിഭാഗത്തിൽ നിന്നും യഥേഷ്ടം ഇരകളെ കിട്ടാറുണ്ട്. ഒരു പണിയും അറിയില്ലെങ്കിൽ ജോലി ചെയ്യാൻ മടിയുണ്ടെങ്കിൽ ചെപ്പടി വിദ്യ പഠിപ്പ് ചുളുവിൽ പണം വാരിക...
*ജാലകം 8* *വിരലറ്റം* *ഒരു യുവ IAS കാരൻ്റെ ജീവിതം* ദാരിദ്ര്യത്തിൻ്റെയും അനാഥത്തിൻ്റെയും അരികു വൽക്കരിക്കപ്പെട്ട ജന്മത്തിനും സ്വപ്നം കാണാനും ലക്ഷ്യം പൂർത്തിയാക്കാനും സാധിക്കുമെന്ന് ജീവിതം കൊണ്ട് തെളിയിച്ച യുവ ഐ.എസ് കാരനായ *മുഹമ്മദലി ശിഹാബിൻ്റെ* പച്ചയായ ജീവിതമാണ് ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. എൻ. എസ് മാധവൻ ഒറ്റയിരുപ്പിന് വായിച്ച ഈ കൃതിയ്ക്ക് മകുടം ചാർത്തുന്ന അവതാരികയും പ്രിയ കാഥികൻ നിർവ്വഹിച്ചിട്ടുണ്ട്. എ.പി.ജെ എന്ന അഗ്നിച്ചിറകുള്ള ശാസ്ത്രജ്ഞനെ പോലെ മുഹമ്മദലിയും ജീവിത നെരിപ്പോടിൽ ദാരിദ്ര്യം വേവിച്ച് തിന്ന് വിശപ്പടക്കിയ പ്രതിഭയാണ്. ഐ.എ.എസ് കാരൻ്റെ പത്രാസിൽ വായിൽ കൊള്ളാത്ത വരേണ്യ ഭാഷ ഉപയോഗിക്കാതെ പുസ്തകത്തിലുടനീളം നാടൻ ശൈലിയും സാധാരണക്കാരൻ്റെ മനോഗതവും വെച്ച് പുലർത്തുന്നു ഈ ശൈലി പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. പതിനൊന്നാമത്തെ വയസ്സിൽ പിതാവ് മരണപ്പെട്ട് ചിറകറ്റ് അനാഥാലയത്തിൽ ചേക്കേറേണ്ടി വന്ന ബാല്യം 21 വയസ്സുവരെ അവിടെ പഠിച്ചു. ശേഷംകല്പണിക്കിറങ്ങി. മാവൂർ ഗ്വാളിയോർ റയോൺ സിൽ കൂലിവേല, തുടർന്ന് പ്യൂണായും ഗുമസ്തനായും അധ്യാപകനായും ജോലി ചെയ്തു. ഗാന്ധി വിഭാവനം ചെയ്ത പേലെ വേലയ...
*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മനമിക വായന 5* ഭൂമിയിലെ നരകം ഇറാനാണെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാൻ യുക്തന്മാർക്ക് കിട്ടിയ വടിയാണ് The stonig of S0RAYA .സിനിമ സംവിധായകൻ്റെ കലയാണ് കഥകളും തിരക്കഥകളും ആർക്കും ചമക്കാം ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ വാലിൽ തൂങ്ങി എന്തും പടച്ചു വിടാം ഇസ്ലാം വെറിയാണെങ്കിൽ സെൻസറിൻ്റെ കത്രിക പൂട്ടെന്ന കടമ്പല്ല ഇല്ല.  ഇറാനിലെ സ്ത്രീകൾക്ക് ഇസ്ലാമും ഇറാനും തടവറയാണെന്ന നട്ടാൽ മുളക്കാത്ത ഗീബൽസിയൻ നുണകൾ കൊണ്ടൊന്നും വസ്തുതയെ തമസ്ക്കരിക്കാനാവില്ല.അഭിനയ രംഗത്തും സിനിമ നിർമാണത്തിലും സംവിധാനത്തിലും നിരവധി സ്ത്രീകൾ ഇറാനിൽ അരങ്ങത്തുണ്ട് അവിടുത്തെ സർക്കാർ കലാമൂല്യമുള്ള സിനിമകൾക്ക് സാമ്പത്തിക സഹായവും നൽകി വരുന്നുമുണ്ട്. ലോക ശ്രദ്ധ നേടിയ സമീറ മക്മൽ ബഫിനെ പോലുള്ള സ്ത്രീ സംവിധായകരയും നടിമാരെയും ഇറാൻ പോറ്റി വളർത്തുന്നുണ്ട്. യൂറോപ്പിലും മറ്റും കാണുന്ന അഴിഞ്ഞാട്ടം ഇറാനിലില്ല. പാശ്ചാത്യൻ സിനിമയിലെ മസാലക്കൂട്ടുകളും ഇറാൻ സിനിമയിൽ കാണാനാവില്ല. പർദ്ദയിട്ട തട്ടമിട്ട പെണ്ണിനും കലയും കായികവും കഴിയുമെന്ന് മാത്രമല്ല ലോ കോത്തര പ്രകടനം കാഴ്ചവെക്കാനും അവർക്ക് കഴിഞ്ഞിട്ട...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...
*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മാനവിക വായന 4* സ്ത്രീകളാണ് പലപ്പോഴും സ്ത്രീകളുടെ ശത്രു. ആരിൽ നിന്നാണ് സ്ത്രീ വിമോചിതരാകേണ്ടത്? സ്ത്രീ സ്വാതന്ത്ര്യം ഭർത്താവിനെയും കുട്ടികളെയും മറ്റു ബന്ധുക്കളെയും ഉപേക്ഷിച്ച് ഇറങ്ങലാണെന്ന് പ്രബുദ്ധ കേരളത്തിൽ ധാരാളം പേർ മസ്സിൽ ഉറപ്പിച്ചു വച്ചിട്ടുണ്ട്.ഇന്ന് വർദ്ധിച്ചു വരുന്ന അക്രമണങ്ങളുടെ സാഹചര്യത്തിൽ മിക്കവാറും എല്ലാ സ്ത്രീകളിലും ഒരു തരം ഭയമുണ്ട്. ഇതെല്ലാം വർദ്ധിപ്പിക്കുകയാണ് നമ്മുടെ സാമൂഹ്യ ചുറ്റുപാടുകൾ. സ്ത്രീകളുടെ അന്തസ്സ് സമത്വം സ്വാതന്ത്ര്യം ഇവയെ പറ്റി പറയുമ്പോൾ വിവേചനവും അവഹേളനവും സഹിക്കണമെന്നു മാത്രമല്ല അവയെ കണ്ടില്ലെന്നു നടിക്കുന്ന മെന്നും കുടുംബ ഭദ്രതയും സന്തുഷ്ടിയും തങ്ങളുടെ പക്കലായതിനാൽ എന്തും സഹിക്കണമെന്നും മനസ്സിലാക്കി വെച്ചിരിക്കുന്ന അസംഖ്യം സ്ത്രീകളെ ചിന്തിക്കുന്ന ജീവികളാക്കി മാറ്റാൻ നാം കാര്യമായി ശ്രമിച്ചിട്ടില്ല. (ശാരദാമണി മലയാളം വാരിക 1998 ഡിസംബർ 25 സ്ത്രീകളുടെ ലോകം) ശാരാദാമണി നടത്തുന്ന ആത്മ വിമർശനം സ്ത്രീ വാദികൾ മനസ്സിരുത്തി വായിക്കുക ഏത് കാര്യത്തിലും മതത്തിൻ്റെ മേൽ കുതിര കയറുന്ന യുക്തിവാദികൾ സ്ത്രീ പ്രശ്നങ്ങളെല്ലാ...
*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മാനവിക വായന 3* വികസനത്തിൻ്റെ സൂചകങ്ങളായി ഒരു ജനാധിപത്യ രാഷ്ട്രം കാണുന്നത് അംബരചുംബികളായ കെട്ടിടങ്ങളും ശുചിത്വമുള്ള വിശാലമായ തെരുവുകളും മാത്രമല്ല അവിടുത്തെ സ്ത്രീ സുരക്ഷിതത്വവും ശിശുമരണ നിരക്കും പോഷകാഹാര ലഭ്യതയും മറ്റും കൂടിയാണ്. (ദേശാഭിമാനി മുഖ മൊഴി കെ.പി.മോഹനൻ 2014 നവമ്പർ -- 23 പേജ് 7 ) ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ  കൂട്ട ബലാൽസംഗത്തിൻ്റെ ഡൽഹി മോഡൽ ആവർത്തിക്കുന്ന സ്ത്രീ വേട്ടയുടെ  പശ്ചാത്തലത്തിൽ കവിതയും ലേഖനവും പ്രതിഷേധങ്ങളുമൊന്നും എവിടെയും ഏശുന്നില്ല എന്ന് വേണം കരുതാൻ ഡൽഹിയിലെ നിർഭയയെ കൊത്തിവലിച്ച കഴുകന്മാർ കഴുവേറിയിട്ടും ലോക് ഡൗണിന് തൊട്ട് മുമ്പ് വരെ പീഡന പരമ്പരകൾ ഇന്ത്യയിൽ പരക്കെ ഉണ്ടായിരുന്നു. ഉന്നാവയിലെ പിഞ്ചു പൈതലിനെ കൊന്നവർ കേരളത്തിൽ സൗമ്യയെ പിച്ചിചീന്തിയവൻ സമാന വേട്ടക്കാർ ഇവിടെ രക്ഷപ്പെടാനാണ് സാദ്ധ്യത ഗോവിന്ദ ചാമിമാരെ രക്ഷിക്കാൻ ആളൂരുമാരെ കിട്ടുന്ന നാട്ടിൽ ഒറ്റപ്പെട്ട സംഭവത്തെ പൊക്കിപ്പിടിച്ചല്ല ഞാൻ പറയുന്നത് സൂര്യനെല്ലിയും കിളിരൂരും വിയ്യൂരും അടിമാലിയും കോട്ടയവും കഴിഞ്ഞ് പാനൂരെ അധ്യാപകൻ്റെ കാമ വെറിക്കിരയായ പാൽ മണം മാറ...
(C)Jishnu Girija Sekhar Azad ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ ഒരു നിയമവിധേയമായ പൈശാചിക ശിക്ഷാരീതിയെ ലോകമനഃസാക്ഷിക്കു മുന്നിൽ തുറന്നു കാണിച്ച സിനിമ. സൊരായ എന്ന പെൺകുട്ടിയുടെ മരണവും ജീവിതവും അഭ്രപാളികളിൽ എത്തിച്ചു ആണഹങ്കാരത്തിന്റെ മുനയൊടിച്ച സിനിമ. The Stoning Of SORAYA M.                   ഇറാൻ എന്ന രാജ്യത്തെ അവിഹിതം ആരോപിക്കപെടുന്ന സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുക എന്ന പ്രാകൃത ശിക്ഷാ രീതിയെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയ ചിത്രമാണ് ദി സ്റ്റോണിങ് ഓഫ് സൊരായ എം. ചിത്രത്തിന്റെ ടൈറ്റിലിലെ stoning എന്നത് എത്രമാത്രം ഭീകരമാണെന്നത് സിനിമ നമുക്ക് കാട്ടി തരുന്നുണ്ട്. ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാമിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് സിനിമ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച ഈ പുസ്തകവും  ഇറാനില്‍ നിരോധിച്ചിരുന്നു.             ...
*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മാനവിക വായന 2* ഇസ് ലാമിസ്റ്റുകൾക്കൊപ്പം മതേതര വാദികളും കമ്യൂണിസ്റ്റുകളും സ്ത്രീകളും വ്യാപകമായി പങ്കെടുത്ത ഒന്നായിരുന്നു ഇറാൻ വിപ്ലവം.ആയിരക്കണക്കിനു ഗ്രന്ഥങ്ങളും പ്രബന്ധങളുമാണ് ഇറാനിയൻ പ്രതിഭാസത്തെ വ്യാഖ്യാനിച്ച് വിശദീകരിക്കാൻ പുറത്തിറങ്ങിയിട്ടുള്ളത്. (പച്ചക്കുതിര മാസിക 2014 മെയ് പേജ് 50 ) പാരീസിൽ നിന്ന് സോഷ്യലിസത്തിൽ ഡോക്ടറേറ്റ് നേടിയ അലി ശരീഅത്തി ഇറാൻ്റെ താത്വികാചാര്യനാണ് ഹെഗൽ, സാർത്ര് ,മാർക്സ് തുടങ്ങിയവരുടെ ചിന്തയിൽ അഭിരമിച്ച ശരീഅത്തി ഇറാൻ വിപ്ലവത്തിന് ധൈഷണിക പിന്തുണ നൽകിയ ഷിയാ നേതാവ് കൂടിയാണ്. യൂറോപ്പിൻ്റെ വിശേഷിച്ച് അമേരിക്കയുടെ കടുത്ത ശത്രു എന്ന നിലക്കും അന്നും ഇന്നും കമ്യൂണിസ്റ്റ് രാജ്യങ്ങൾക്ക് ഇറാൻ ഇഷ്ടതോഴനാണ്. മിഷേൽ ഫുക്കോ, എഡ്വേഡ് സൈദിനെ പോലുള്ള ദാർശനികർ ഇറാനെ പിന്തുണച്ചു. 1978 മുതൽ പലവട്ടം ഫുക്കോ ഇറാൻ സന്ദർശിച്ചു. ഇറാൻ സിനിമകളിലും സ്പോർട്സിലുംമെല്ലാം മറ്റു മുസ്ലിം രാജ്യങ്ങളിൽ കാണാത്ത സ്ത്രീ സാനിദ്ധ്യം ശ്രദ്ധേയമാണ്. ഇറാൻ്റെ പല നയത്തെയും വിമർശന വിധേയമാക്കാം പക്ഷേ അപൂർവ്വമായ ചില ഒറ്റപ്പെട്ട സംഭവങ്ങളെ ഉദാഹരിച്ച് പൊതുവൽക്കരിക്ക...
*സ്ത്രീ വേട്ടയുടെ ചരിത്രവും വർത്തമാനവും   ഒരു മാനവിക വായന* *സ്ത്രീവാദ സാഹിത്യത്തിനും ആധുനികതയ്ക്കും ബലിഷ്ടമായ അടിത്തറ നൽകാൻ വിർജീനിയ വൂൾഫിന് കഴിഞ്ഞു. എ. റൂം ഓഫ് വൺസ്ഓൺ എന്ന ഗ്രന്ഥത്തിലൂടെ സ്ത്രീയുടെ രചനാ പരമായ പ്രശ്നങ്ങൾ അവതരിപ്പിച്ച വൂൾഫ് സ്ത്രീക്ക് സ്വന്തമായൊരു ഭാഷ വേണമെന്ന് പ്രഖ്യാപിച്ചു.1941 മാർച്ച് 28ന് വിർജീനിയ വൂൾഫ് ആത്മഹത്യ ചെയ്തു* (ഇരുപതാം നൂറ്റാണ്ട് വർഷാനു ചരിതം, വിജ്ഞാനകോശം പേജ് 310. ഡി സി ബുക്സ് ) വിർജീനിയ വൂൾഫ് ഏതെങ്കിലും മതത്തിനെതിരെയല്ല പോരാടിയത് സർവ്വതന്ത്ര സ്വാതന്ത്ര്യമുള്ള യൂറോപ്പിലും അമേരിക്കയിലുമെല്ലാം സ്ത്രീ വേട്ടയാടപ്പെടുന്ന സാമൂഹ്യ സഹചര്യം നിലനിൽക്കുന്നുണ്ട്. ഴാങ്ങ് പോൾ സാർത്തിൻ്റെ ജീവിത പങ്കാളിയായ സിമോൺ ഡി ബുവ്വയുടെ The Second sex എന്ന കൃതിയിലും പാശ്ചാത്യ ലോകത്തെ പുരുഷാധിപത്യത്തെ കുറിച്ച് വിശകലനം ചെയ്യുന്നു. തല കൊണ്ടും കാലുകൊണ്ടും കൈ കൊണ്ടും മറ്റും ജോലി ചെയ്യുന്ന അതേ ലാഘവത്തോടെ ഏത് അവയവം കൊണ്ടും ചെയ്യുന്ന ജോലിയെയും നോക്കി കാണാം. തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനാ കൈകാലുകൊണ്ട് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയോ വായ കൊണ്ട് ജോലി ചെയ്യുന്ന ഒരു അ...

ജാലകം 5: മനുഷ്യ പ്രകൃതി

*ജാലകം 5* *മനുഷ്യ പ്രകൃതി 27 വർഷം അധ്യാപകനായി സേവനം ചെയ്ത കൊച്ചി സർവകലാശാലയിൽ ഫിസിക്സ് പ്രൊഫസറായി വിരമിച്ച ഡോ: സി.പി.മേനോൻ എഴുതിയ പഠന ഗ്രന്ഥമാണ് മനുഷ്യ പ്രകൃതി. സ്പെക്ട്രോസ് കോപ്പി, തിൻഫിലിം ഫിസിക്സ്, ഹോളോഗ്രാഫി എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിയ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ ഉടമയായ ശാസ്ത്ര പ്രതിഭയായ സി.പിയുടെ  അന്വേഷണ പഠന ക്യതിയാണിത്. ഈ പുസ്തകത്തിൻ്റെ പ്രമേയവും പ്രസക്തിയും കാലാതീതമാണ്. പ്രാചീന മനുഷ്യരുടെ ചേഷ്ടകൾ മുതൽ ഇന്നത്തെയും നാളെയുടെയും മനുഷ്യ ജീവിതത്തിന് മുന്നിൽ വരെ പ്രദർശിപ്പിച്ച കണ്ണാടിയാണ് ഈ പുസ്തകം. സയൻസ് തന്നെ ജീവിതമാക്കിയ സി.പി സാറിനെ ഗുരുതുല്യനായി പ്രതിഷ്ഠിച്ച സി.രാധാകൃഷ്കൻ്റ മുഖമൊഴിയും ഈ പുസ്തകത്തെ കൂടുതൽ പ്രൗഢമാക്കുന്നു. ഈ ഗ്രന്ഥം പഠിക്കാൻ ശ്രമിക്കുമ്പോൾ കേരളം കണ്ട ഒരു മഹാഗുരുവിൻ്റെ ശിഷ്യരായി നാം മാറുന്നു. *വീടുകൾക്കിടയിൽ വേലി, ഇപ്പോൾ വേലിയുടെ സ്ഥാനത്ത് വൻമതിലുകൾ ചന്ദ്രനിൽ നിന്ന്* *നോക്കിയാൽ കാണുന്ന മനുഷ്യ നിർമ്മിതമായ ശില്പം മതിലാണ്. 6200 കിലോമീറ്ററുള്ള ചൈനയിലെ വൻമതിൽ*പോസ്റ്റ്മോഡേൻ മനുഷ്യൻ്റെ മനസ്സിനകത്ത് ചൈനയേക്കാൾ വലിയ മതിലുകൾ പടുത്തു ഉയർത്തിയിട്ടുണ്ട്* ...

ജാലകം 4 : പ്രപഞ്ചം എന്ന പ്രഹേളിക

*ജാലകം 4* *പ്രപഞ്ചം എന്ന പ്രഹേളിക*  അനന്തമജ്ഞാതമവർണനീയം ഈ ഗോളം തിരിയുന്ന മാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു..... ഭൂമിയിൽ മനുഷ്യവാസം തുടങ്ങിയ മുതൽ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തയും പഠനവും അന്വേഷണവും പരീക്ഷണവും കണ്ടുപിടുത്തവും അനുസ്യൂതം തുടരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ധൈഷണിക പ്രതിഭയായ സ്റ്റീഫൻ ഹോക്കിങ്ങ് വരെയുള്ള നിരവധി ശാസ്ത്രജ്ഞരും ഈ മേഖലയിൽ കനപ്പെട്ട സംഭാവനകൾ  നൽകിയിട്ടുണ്ട്. A BRIEF HISTORY OF TIME പ്രാപഞ്ചിക അത്ഭുതത്തെ കുറിച്ചുള്ള ലോകം ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ശാസ്ത്ര ഗ്രന്ഥമാണിത്. പ്രകാശവേഗത സ്ഥിരമാണെന്നും അതിനേക്കാൾ കൂടിയ വേഗത അസംഭവ്യമാണെന്ന ഐൻസ്റ്റീൻ്റെ E=m C2 തിരുത്തപ്പെടുന്ന ടാക്കിയോൺ സ്പീഡ് പല ചലന നിയമത്തെയും തിരുത്തി എഴുതപ്പെടുമത്രെ പ്രപഞ്ചത്തെക്കുറിച്ച് 20 വർഷമായി ജനീവയിൽ തുടരുന്ന പരീക്ഷണത്തിൽ നാൽപതിനായിരം കോടി രൂപ ചെലവഴിച്ച് 32 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 2000 ശാസ്ത്രജ്ഞരുടെ സാനി ദ്ധ്യത്തിൽ നടക്കുന്നു. നൂറിലധികം യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും പരീക്ഷണത്തിൽ സജീവമാണ്. കൗതുകമായ പുതിയ അറിവ് നൽകുന്ന പ്രപഞ്ചമ...

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 2:നല്ല മുസ്ലിം ചീത്ത മുസ്ലിം

*ജാലകം 2* *നല്ല മുസ്ലിം ചീത്ത മുസ്ലിം* പാശ്ചാത്യ ലോകം ഇസ് ലാമിനെയും മുസ്ലിംകളെയും എങ്ങനെ നിരീക്ഷിക്കുന്നു മുസ്ലിംകളിൽ കുറച്ചു പേർ നല്ലവരായിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ചീത്തയാണെന്നും മറ്റൊരു ലോക പൗരനുമില്ലാത്ത നല്ലതാണെന്ന് തെളിയിക്കേണ്ട ബാധ്യത ഓരോ മുസ്ലിമിനു മുണ്ടെന്നന്നും അതുവരെ അവൻ ചീത്തയായി ചാപ്പ കുത്തപ്പെട്ടിരിക്കുന്നു ഇത്തരം ദുരവസ്ഥയിലും ഇസ്ലാമിന് ലോകത്ത് ഒരു ഇടമുണ്ടെന്ന പ്രതീക്ഷയുടെ പ്രഭാതം അതിഷേധ്യമാണെന്ന് സമർത്ഥിക്കുന്ന ഗ്രന്ഥമാണ് മഹ്മൂദ് മംദാനിയുടെ Good Muslim Bad Muslim കൊളംബിയ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫ്രസറായ മഹ്മൂദ് മംദാ നി ലോക പ്രശസ്ത ചിന്തകനും എഴുത്തുകാരനും ഗ്രന്ഥകാരനും വാഗ്മിയുമാണ്. 1492 മുതൽ ആരംഭിച്ച രാഷ്ട്രീയ അധിനിവേശം രാജ്യങ്ങളൾ വെട്ടിപ്പിടിക്കാനും അധികാരം നിലനിർത്താനുമായി വംശീയോന്മൂലനവും അതി ദേശീയതയും രാഷ്ട്രത്തിന്റെ സ്വാഭാവിക നയമായി സ്വീകരിച്ചു. മറ്റു രാജ്യങ്ങളുടെ മേക്കിട്ട് കയറാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുമുള്ള സൂത്രവാക്യമായി നവലോകക്രമമെന്ന ഓമനപ്പേരിട്ട സാമ്രാജ്യത്വ അധിക്രമങ്ങളെ പല ഭാഷ്യത്തോടെ ന്യായീകരിക്കപ്പെട്ടു. അർഹതയുള്ളവരുടെ അധിജ...

ജാലകം 1:ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

ജാലകം 1 * ആരോഗ്യത്തിന്റെ ദൈവശാസ്ത്രം * ഖുർആനെന്ന അത്ഭുത പ്രപഞ്ചത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ മഹാപണ്ഡിതനായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ ഗവേഷണ സ്വഭാവമുള്ള പഠന ഗ്രന്ഥമാണ് ആരോഗ്യത്തിന്റെ ദൈവ ശാസ്ത്രം. ഈ പുസ്തകം യുവത പ്രസിദ്ധീകരിച്ച ഉടനെ വാങ്ങി വായിക്കണമെന്ന് നിർദ്ദേശിച്ചത് എന്റെ ആത്മ സുഹൃത്തായ നൗഷാദ് കുറ്റിയാടിയാണ്. ഈ പുസ്തകം ഒറ്റയടിക്ക് വായിച്ച് മൂലക്ക് വെക്കേണ്ട സാധാ പുസ്തകത്തിന്റെ ഗണത്തിലല്ലന്ന് ബോദ്ധ്യപ്പെട്ട് പല വട്ടം വായിച്ചു നാം വായിക്കേണ്ട ആവർത്തിച്ച് വായിച്ചു കാര്യമായി പഠിക്കേണ്ട അമൂല്യമായ ഗ്രന്ഥമാണിത്. ചെറിയമുണ്ടം ഒരു ഭിഷഗ്വരനല്ലെങ്കിലും ഏറെ കാലത്തെ അനുഭവസമ്പത്തും വൈദ്യശാസ്ത്ര രംഗത്തെ അതിപ്രഗത്ഭനുമായ  ഒരു ഡോക്ടറെ പോലെയാണ് ആരോഗ്യത്തെ കുറിച്ച് ചെറിയമുണ്ടം സംവദിക്കുന്നത്. അദ്ദേഹത്തിന്റെ മാസ്മരിക വൈജ്ഞാനിക പാഠവം ഓരോ വരിയിലും അനാവൃതമാവുന്നു. *ഈ കൊറോണാ കാലത്ത് പുനർവായന ആവശ്യപ്പെടുന്ന ഗ്രന്ഥമെന്ന കാലിക പ്രസക്തിയും ആരോഗ്യത്തിന്റെ ദൈവശാസ്ത്രത്തിനുണ്ട്* ഈ പുസ്തകത്തിന്റെ ചുരുക്കെഴുത്ത് ഏറെ പ്രയാസമാണ് കാരണം ഇതിൽ ചുരുക്കാൻ ഒരക്ഷരം പോലുമില്ല. വൈറസുകളുടെ വ്യാപനം ...

നമുക്ക് ചുറ്റും 19 :മനോജ് നൈറ്റ് ശ്യാമളൻ ഹോളിവുഡ് ലോകത്തെ അതികായൻ

*നമുക്ക് ചുറ്റും 19* *മനോജ് നൈറ്റ് ശ്യാമളൻ ഹോളിവുഡ് ലോകത്തെ അതികായൻ* ജെയിംസ് കാമറോൺ, സ്റ്റീവൻ സ്പീൽ ബർഗ് മാർട്ടിൻ സ്കോർ സെസെ ഹ്യൂ ജാക്ക്മാൻ തുടങ്ങിയ ഹോളിവുഡ് ചലചിത്ര വ്യവസായ രംഗത്ത് മുൻ നിര സംവിധായകരിൽ ഒരാൾ എന്ന നിലയിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്ത് എന്ന നിലക്കും ലോക പ്രശസ്തനാണ് മാഹി സ്വദേശിയായ മനോജ് നൈറ്റ് ശ്യാമളൻ സ്പീൽ ബർഗിന്റെ പിൻഗാമി എന്ന് വരെ ചലചിത്ര നിരൂപക പണ്ഡിതന്മാർ ശ്യാമളനെ കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട് അമേരിക്കയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നകാലത്ത് തന്നെ ചലചിത്ര രംഗത്തേക്ക്  ശ്യാമളൻ  രാജകീയമായി പ്രവേശിച്ചിരുന്നു. ആദ്യ ചിത്രമായ Praying with Anger ലൂടെ ശ്യാമളൻ ഹോളിവുഡിൽ അറിയപ്പെട്ടു തുടങ്ങി wide A wake എന്ന രണ്ടാമത്തെ ചിത്രം 1998 ൽ റിലീസ് ചെയ്തു. 1999 ൽ ശ്യാമളന്റെ ആറാം ഇന്ദ്രിയത്തിൽ നിന്നും ജന്മം കൊണ്ട  സിക്സ്ത് സെൻസ് എന്ന എക്കാലത്തെയും മികച്ച ഹോളിവുഡ് മൂവികളിൽ ഒന്നായി  സിക്സ് ത് സെൻസ് പേര്  സമ്പാദിച്ചതോടെ ലോക പ്രശസ്തനായിത്തീർന്നു. ആറ് ഓസ്കാർ അവാർഡ് നാമ നിർദേശം ലഭിച്ച ഫിലിമിന്റെ സംവിധായകനും നിർമ്മാതാവുമെന്ന നില...